Ind disable

Sunday, April 11, 2010

നമ്മുടെ അഗ്നിശമന സേനയ്‌ക്കും വേണം സുരക്ഷാകവചം

നമ്മുടെ അഗ്നിശമന സേനയ്‌ക്കും വേണം സുരക്ഷാകവചം

Posted by subin - 31/12/09 at 09:12 pm

fair2

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ ടാങ്കര്‍ ലോറി ദുരന്തസ്ഥലത്ത്‌ രാവിലെ മുതല്‍രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അഗ്നിശമനസേനാംഗങ്ങളില്‍ ഒരാള്‍ ഉച്ചയ്‌ക്ക്‌ചാനല്‍റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളുടെ അവസാനം പറഞ്ഞ ഒരു കമന്‍റുണ്ട്‌: “കുറച്ചു വെള്ളവും കുറേധൈര്യവുമായി ഞങ്ങളങ്ങളങ്ങിറങ്ങുന്നു, അത്രതന്നെ..” കേരളത്തിലെ അഗ്നിശമനരക്ഷാസേനയുടെദുരവസ്ഥയെപ്പറ്റി മനസ്സിലാക്കാന്‍ നെടുവീര്‍പ്പു മാത്രം മതി.
തേക്കടി ദുരന്തമുണ്ടായപ്പോള്‍ കേരളത്തിന്‍റെ ദുരന്തനിവാരണസേനയുടെ അപര്യാപ്‌തതകളെപ്പറ്റികേരളാവാച്ചില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന്‌ ജലദുരന്തമായിരുന്നെങ്കില്‍, ഇപ്പോള്‍ അഗ്നിതന്നെയാണ്‌ആളിക്കത്തിയത്‌. രണ്ടിടത്തും തങ്ങളുടെ ദുര്‍വിധിയെപ്പഴിച്ച്‌ സേനാംഗങ്ങള്‍ദൗത്യനിര്‍വ്വഹണത്തിനിറങ്ങുകയായിരുന്നു. അതുകൊണ്ട്‌ തന്നെ വീണ്ടും അതേപ്പറ്റി പറയേണ്ടിവരുന്നു.
കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറിയിലെ തീയണയ്‌ക്കാന്‍ പലയിടത്തുനിന്നായി പാഞ്ഞെത്തിയത്‌ 20 യൂണിറ്റ്‌ അഗ്നിശമനസേനയാണ്‌. അകലെ നിന്ന്‌ ഹോസില്‍ വെള്ളം ചീറ്റിച്ചതുകൊണ്ടുമാത്രംരക്ഷാപ്രവര്‍ത്തനമാകില്ല. തീയുടെ സമീപത്തുചെന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍അലുമിനിയം സ്യൂട്ട്‌ ധരിക്കണം. ഇല്ലെങ്കില്‍ കളി തീക്കളിയാകും.

പക്ഷെ, കരുനാഗപ്പള്ളിയിലെത്തിയ 20 യൂണിറ്റുകള്‍ക്കുമായി ആകെയുണ്ടായിരുന്നത്‌ വെറും മൂന്ന്‌അലുമിനിയം സ്യൂട്ടുകള്‍ മാത്രമായിരുന്നു. ആദ്യം തീയണയ്‌ക്കാനെത്തിയ ഫയര്‍മാന്‍മാര്‍ക്കുപൊള്ളലേറ്റതിന്‍റെ കാരണവും മറ്റൊന്നല്ല. കേരളത്തിലാകെ 89 ഫയര്‍‌സ്റ്റേഷനുകളാണുള്ളത്‌. അഗ്നിശമന രക്ഷാപ്രവര്‍ത്തനത്തില്‍ അനിവാര്യമായ അലുമിനിയം സ്യൂട്ട്‌ ഇവിടെയെല്ലായിടത്തും കൂടിനല്‍കിയിരിക്കുന്നതാകട്ടെ വെറും 20 എണ്ണവും. പിന്നെങ്ങിനെ സേനാംഗങ്ങള്‍ ആത്മാര്‍ഥമായിപണിയെടുക്കും?

നമ്മുടെ നിരത്തുകളിലൂടെ പോകുന്ന ടാങ്കറുകളില്‍ പലതിലും വെള്ളവുമായിപ്രതിപ്രവര്‍ത്തിച്ചാല്‍ അഗ്നിബാധ ഉണ്ടാകാവുന്നവയുമുണ്ട്‌. ഇവ ചോര്‍ന്നാല്‍പെട്ടെന്നവിടെയെത്തുന്ന നമ്മുടെ രക്ഷാസേന അവ നിര്‍വ്വീര്യമാക്കാന്‍ അതിലേക്കുവെള്ളം ചീറ്റിച്ചാലുള്ള അവസ്ഥ എന്തായിരിക്കും?

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പോലുള്ള ദുരന്തങ്ങളില്‍ അവശ്യംവേണ്ട എമര്‍ജന്‍സി ടെന്‍ഡര്‍ 13 ജില്ലാകേന്ദ്രങ്ങളിലും ഓരോന്നു നല്‍കിയിട്ടുണ്ട്‌. മരം മുറിക്കാനുള്ള ഉപകരണം, ചെറിയതോതില്‍മണ്ണുമാറ്റാനുള്ള സജ്ജീകരണം ഒപ്പം ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഏറെ വെളിച്ചമുള്ള ലൈറ്റ്‌തുടങ്ങിയവ അതിലുണ്ടാകും. പക്ഷെ ഇത്തരം ദുരന്തങ്ങള്‍ ഏറ്റവുമധികമുണ്ടാകുന്ന ഇടുക്കി ജില്ലയില്‍ഒരു എമര്‍ജന്‍സി ടെന്‍ഡര്‍ പോലുമില്ല.

4000 ലിറ്റര്‍ വെള്ളം നിറച്ച വാട്ടര്‍ ടെന്‍ഡറുകള്‍ നിരത്തുകളിലൂടെ നിരങ്ങിനീങ്ങുന്നസഹതാപാര്‍ഹമായ കാഴ്‌ച ഇടുക്കിയില്‍ പതിവാണ്‌.
തേക്കടി ദുരന്തത്തോടനുബന്ധിച്ച്‌ ആരുമറിയാതെ പോയ ഒരു സംഭവമുണ്ട്‌. അപകടസ്ഥലത്ത്‌പാഞ്ഞെത്തിയ അഗ്നിശമനരക്ഷാസേനയിലെ പലര്‍ക്കും മുങ്ങാനോ നീന്താനോ അറിയില്ലായിരുന്നു. കേരളത്തിലെ സേനയിലുള്ള 1600 ഫയര്‍മാന്‍മാരില്‍ ഇതു രണ്ടുമറിയാവുന്നവര്‍വിരലിലെണ്ണാവുന്നവര്‍മാത്രം.

സേനയുടെ കൈവശമുള്ള പാതളക്കരണ്ടി വെള്ളത്തിനടിയില്‍പെട്ട ശവങ്ങള്‍ തിരയാനല്ലാതെമറ്റൊന്നിനും കൊള്ളില്ല. ഒടുവില്‍ നേവിയുടെ മുങ്ങല്‍ വിദഗ്‌ദ്ധരെത്തി. എന്നിട്ടും അവസാനം രണ്ടോമൂന്നോ മൃതദേഹങ്ങള്‍ ജലാശയത്തില്‍ ചീര്‍ത്തുപൊങ്ങിയപ്പോഴാണ്‌ കണ്ടെടുക്കാനായത്‌.
അതേസമയം രാത്രി അവിടെയെത്തിയ മൂന്നാര്‍ സ്‌റ്റേഷനില്‍ നിന്നുള്ള യൂണിറ്റിലെ ഒരംഗത്തിന്‌നന്നായി മുങ്ങാനറിയാമായിരുന്നു. ജലാശയത്തില്‍ മറിഞ്ഞുകിടന്ന ബോട്ടിന്‍റെ എന്‍ജിന്‍ മുറിയില്‍നിന്ന്‌ മൂന്നു മുതദേഹങ്ങള്‍ മുങ്ങിയെടുത്തത്‌ ഇയാളാണ്‌. മുങ്ങുമ്പോള്‍ സുരക്ഷക്കായി ധരിക്കേണ്ടയാതൊന്നുമില്ലാതെയായിരുന്നു ഫയര്‍മാന്‍റെ സാഹസികവൃത്തി.

ഫലമോ, അതിനുശേഷം ഒന്നരമാസത്തോളം ഇയാള്‍ ആശുപത്രിയിലായി. രണ്ടു ചെവിയിലും തണുത്തവെള്ളംകയറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം. ഒന്നരമാസം മെഡിക്കല്‍ ലീവില്‍ പ്രവേശിപ്പിക്കപ്പെട്ടഇയാള്‍ക്ക്‌ ചികില്‍സാസഹായംപോലും വകുപ്പില്‍ നിന്നു നല്‍കിയിട്ടില്ലെന്നാണ്‌ വിവരം.

fair3കരുനാഗപ്പള്ളിയില്‍ സുരക്ഷാക്രമീകരണങ്ങളില്ലാതെതീയണയ്‌ക്കാന്‍ പുറപ്പെട്ട ഫയര്‍മാന്‍മാര്‍ക്കും പൊലീസിനും പൊള്ളലേറ്റിട്ടുണ്ട്‌. മരിച്ച രണ്ടുപേര്‍നാട്ടുകാരായ രക്ഷാപ്രവര്‍ത്തകരാണെന്നകാര്യം വിസ്‌മരിക്കുന്നില്ല. തങ്ങളുടെ സുരക്ഷകണക്കിലെടുക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന നാട്ടുകാരാണ്‌ പലപ്പോഴുംഫയര്‍മാന്‍മാരെക്കൊണ്ടും ഇതൊക്കെ ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.
ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‌ ആവശ്യത്തിനു സജ്ജീകരണങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെങ്കില്‍പൊതുജനങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്തി തങ്ങള്‍ക്ക്‌ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാനാകുമെന്ന്‌സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിനു പരിശീലനം പോലും ലഭിക്കാത്തതിനാല്‍ പലപ്പോഴുംഇത്തരം അവസരങ്ങളില്‍ തങ്ങള്‍ നാട്ടുകാര്‍ക്കു പിന്നിലാകുകയാണെന്ന്‌ അവര്‍ക്കു നന്നായിട്ടറിയാം. തേക്കടിയും കരുനാഗപ്പള്ളിയും ഇതിനു നേര്‍സാക്ഷ്യങ്ങളാണ്‌.
സേനയുടെ ഭാഗമായി മുങ്ങല്‍ വിദഗ്‌ദ്ധരുടെ പ്രത്യേകവിഭാഗം എല്ലാ ജില്ലയിലും രൂപീകരിക്കണമെന്നആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. അഗ്നിശമനത്തിനാണെങ്കിലും വേണ്ടത്ര വിദഗ്‌ദ്ധപരിശീലനം ഇവര്‍ക്കു ലഭിക്കുന്നില്ല. ബഹുനില മന്ദിരങ്ങള്‍ അനേകമുള്ള കേരളത്തില്‍ മൂന്നുനിലകള്‍ക്കു മുകളിലേക്കു കയറാനുള്ള ഗോവണിപോലും സേനയ്‌ക്കില്ല. കേരളത്തിന്‍റെ വ്യവസായമേഖല അനുദിനം വളരുമ്പോള്‍ അത്യാവശ്യം വേണ്ട പരിഷ്‌കാരങ്ങള്‍ സേനയില്‍വരുത്തുന്നില്ലെന്നതാണ്‌ സത്യം.

ഏതാനും വര്‍ഷം മുമ്പ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ മൂന്നാം നിലയുടെ പാരപ്പറ്റില്‍ വീണരോഗിയെ രക്ഷിക്കാന്‍ മുകള്‍ നിലയില്‍ കയറി കയറുകെട്ടി താഴേക്കിറങ്ങേണ്ടിവന്നു നമ്മുടെരക്ഷാസേനയ്‌ക്ക്‌. പത്തും പതിനഞ്ചും നിലകളുള്ള മന്ദിരങ്ങളുടെ മുകള്‍നിലകളില്‍ പുറത്തുനിന്നൊരുരക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവന്നാല്‍ രക്ഷാസേനയ്‌ക്ക്‌ മേലോട്ടുനോക്കി നില്‍ക്കാനെ കഴിയൂ.
fair4ഫ്ലാറ്റുകളും വന്‍മന്ദിരങ്ങളും നിര്‍മിക്കുമ്പോള്‍ കര്‍ശനമായിപാലിക്കേണ്ട ചില സുരക്ഷാക്രമീകരണങ്ങളുണ്ട്‌. കെട്ടിടത്തിനു ചുറ്റും സേനയുടെ വാഹനത്തിനുതടസ്സംകൂടാതെ സഞ്ചരിക്കാനുള്ള സൗകര്യം വേണമെന്നതാണ്‌ അതിലൊന്ന്‌. പക്ഷെ, നമ്മുടെനാട്ടിലെ എത്ര ബഹുനില മന്ദിരങ്ങള്‍ നിയമം പാലിച്ചിട്ടുണ്ടെന്നറിയാന്‍ അവയുടെമതില്‍ക്കെട്ടിനുള്ളിലേക്ക്‌ വെറുതേയൊന്ന്‌ എത്തിനോക്കിയാല്‍ മതി.
കെട്ടിടനിര്‍മാണത്തിനാവശ്യമായ തടസ്സരഹിത സര്‍ട്ടിഫിക്കറ്റ്‌ അഗ്നിശമനസേനയില്‍ നിന്നുംലഭിക്കണമെങ്കില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്‌. പക്ഷെ, മറ്റെല്ലാഅഴിമതികളിലേയും പോലെ പണം കൊടുത്താല്‍ ഒരു സുരക്ഷാക്രമീകരണവുമില്ലാത്ത ഏതുകെട്ടിടത്തിനും ഉദ്യോഗസ്ഥര്‍ എന്‍..സി നല്‍കും.
വിവിധ വ്യാവസായികാവശ്യങ്ങള്‍ക്കായി മാരകശേഷിയുള്ള വാതകങ്ങളും ദ്രാവകങ്ങളുംടാങ്കര്‍ലോറികളില്‍ കേരളത്തിലെ നിരത്തുകളിലൂടെ കൊണ്ടുവരുന്നുണ്ട്‌. വെള്ളവുമായിപ്രതിപ്രവര്‍ത്തിച്ചാല്‍ അഗ്നിബാധയുണ്ടാകാവുന്നവയും ഇക്കൂട്ടത്തിലുണ്ട്‌. ഇവ ചോര്‍ന്നാല്‍പെട്ടെന്നവിടെയെത്തുന്ന നമ്മുടെ രക്ഷാസേന അവ നിര്‍വ്വീര്യമാക്കാന്‍ അതിലേക്കു വെള്ളംചീറ്റിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്നാലോചിച്ചുനോക്കു.

No comments:

Post a Comment